You are currently viewing ചീറ്റകളെ കാണാനായി കുനോയിൽ സഫാരി തുടങ്ങാൻ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ

ചീറ്റകളെ കാണാനായി കുനോയിൽ സഫാരി തുടങ്ങാൻ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ

വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനുമായി കുനോ നാഷണൽ പാർക്കിലെ സൈസായിപുര മേഖലയിൽ ഒരു ചീറ്റ സഫാരിക്ക് മധ്യപ്രദേശ് സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്ന് ഒരു സർക്കാർ വക്താവ് പറഞ്ഞു.  ഈ ശ്രമത്തിന്റെ ഭാഗമായി, സംസ്ഥാനം സെൻട്രൽ സൂ അതോറിറ്റിക്കും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിക്കും  ഒരു നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്.  150 ഹെക്ടർ സഫാരി സ്ഥലമായി വികസിപ്പിച്ച് സായിസായിപുര മേഖലയിൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയും സാമ്പത്തിക വളർച്ച നേടുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

കാട്ടിൽ അതിജീവിക്കാൻ കഴിവില്ലാത്ത ചീറ്റപ്പുലികളെ ഈ  സഫാരിയിൽ അവതരിപ്പിക്കും, സന്ദർശകർക്ക് അവയെ എളുപ്പത്തിൽ നിരീക്ഷിക്കാനാകും.  കുനോയിൽ ചീറ്റകളെ കാണാൻ ശ്രമിക്കുമ്പോൾ വിനോദസഞ്ചാരികൾ നേരിടുന്ന ബുദ്ധിമുട്ടാണ് ഈ സഫാരി സൗകര്യം സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് മദ്ധ്യപ്രദ്ധേശ് വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

കൂടാതെ, ചീറ്റകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രജനന കേന്ദ്രമായും സഫാരി പ്രവർത്തിക്കും.  കഴിഞ്ഞ വർഷം സെപ്‌റ്റംബറിലും 2023 ഫെബ്രുവരിയിലും നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന 20 ചീറ്റകളിൽ ആറ് മുതിർന്ന ചീറ്റകളും  ചത്തത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ പാർക്കിന് നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ, ഇന്ത്യയിൽ ജനിച്ച നാല് കുഞ്ഞുങ്ങളിൽ മൂന്നെണ്ണവും ദൗർഭാഗ്യകരമായ വിധി നേരിട്ടു. 

Leave a Reply