ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (എഐടിപി) നിയമങ്ങൾ തുടർച്ചയായി ലംഘിച്ചതിനാൽ റോബിൻ എന്ന സ്വകാര്യ ബസ്സിന്റെ പെർമിറ്റ് ഗതാഗത സെക്രട്ടറി റദ്ദാക്കി. കേരളത്തിലെ പത്തനംതിട്ടയ്ക്കും തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും ഇടയിൽ സർവീസ് നടത്തുന്ന ബസ്, പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) പതിവായി പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുന്നതോടെ, തുടക്കം മുതൽ വിവാദങ്ങൾക്ക് കാരണമായിരുന്നു.2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി
കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന ആളുടെ പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. എന്നാൽ ബസിന്റെ നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു.
ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് ബസ് പിടിച്ചെടുത്തത്.ബസിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മുന്നറിയിപ്പ് നൽകിയിരുന്നു
ഹൈക്കോടതിയിൽ ബസുടമ കോഴിക്കോട് സ്വദേശി കെ.കിഷോർ നൽകിയിരിക്കുന്ന കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണു സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി പെർമിറ്റ് റദ്ദാക്കിയത്.