2022 ൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്സെക് റിപ്പോർട്ട് ചെയ്തു. 2022-ൽ ഇന്ത്യയിൽ സൈബർ ആക്രമണങ്ങളുടെയും ഹാക്കിംഗുകളുടെയും കേസുകൾ 24.3 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തിയത് ഏഷ്യ-പസഫിക് മേഖലയിൽ ആണെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. 2021-ലെ സൈബർ ആക്രമണങ്ങളുടെ 20.4 ശതമാനവും 2022-ൽ ലോകമെമ്പാടുമുള്ള എല്ലാ പ്രധാന സൈബർ ആക്രമണങ്ങളുടെയും 24.1 ശതമാനവും ഈ മേഖലയിലാണ്.
വടക്കേ അമേരിക്ക, ഏഷ്യ-പസഫിക്, യൂറോപ്പ് എന്നിവ 2021-ലും 2022-ലും സൈബർ ആക്രമണകാരികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന മേഖലകളായി തുടർന്നു.
ആക്രമണങ്ങളുടെ എണ്ണത്തിൽ 8.28 ശതമാനം വർധനവോടെ 2022-ൽ യൂറോപ്പ് രണ്ടാം സ്ഥാനത്തെത്തി. 2021-ൽ ഇത് മൂന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം നടന്ന റഷ്യ-ഉക്രെയ്ൻ യുദ്ധമാണ് ആക്രമണങ്ങളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് റിപ്പോർട്ട് പറഞ്ഞു.
വടക്കേ അമേരിക്ക ഹാക്കിംഗിൽ ഇടിവ് കണ്ടെങ്കിലും, 2022-ൽ ഏറ്റവും കൂടുതൽ ടാർഗെറ്റുചെയ്‌ത പ്രദേശമായി ഇത് മൂന്നാം സ്ഥാനത്തെത്തി. ഓൺലൈൻ ആക്രമണ കേസുകളിൽ 2021-ൽ 18.9 ശതമാനത്തിൽ നിന്ന് 2022-ൽ 16 ശതമാനമായി വടക്കേ അമേരിക്കയിൽ കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി.