വൈദ്യുതി ബില്ലുകൾ ഇല്ലാത്ത വീടുകൾ തൻ്റെ അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നെറ്റ്വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ രാഹുൽ ജോഷിയുമായി അടുത്തിടെ നടത്തിയ അഭിമുഖത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ അടുത്ത അഭിലാഷ പദ്ധതി അനാവരണം ചെയ്തു: പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജിലി യോജന നടപ്പാക്കുന്നത് വഴി ഇന്ത്യയിലെ എല്ലാ വീട്ടുകാർക്കും വൈദ്യുതി ബില്ലുകൾ അടയ്ക്കേണ്ടതില്ലെന്ന് ഉറപ്പാക്കുക എന്നതാണ് തൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 ഒരു വികസിത ഇന്ത്യ എന്ന തൻ്റെ കാഴ്ചപ്പാട് പ്രകടിപ്പിച്ചുകൊണ്ട്, മോദി മൂന്ന് പ്രധാന ലക്ഷ്യങ്ങൾ ഊന്നിപ്പറഞ്ഞു: ഓരോ വീടിനും പൂജ്യം വൈദ്യുതി ബില്ലുകൾ കൈവരിക്കുക, മിച്ചമുള്ള വൈദ്യുതി വിൽക്കാൻ പ്രാപ്തരാക്കുക, വരുമാനം ഉണ്ടാക്കുക, ഊർജമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നിവ.

 പുനരുപയോഗ ഊർജത്തിൻ്റെ പ്രാധാന്യം എടുത്തുകാണിച്ച മോദി, വ്യാപകമായ തോതിൽ സൗരോർജ്ജത്തെ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. “ എനിക്ക് എല്ലാ വീട്ടിലും സോളാർ പാനലുകൾ വേണം,” അദ്ദേഹം  പറഞ്ഞു.

 വൈദ്യുത വാഹനങ്ങളുടെ വരവിനും അതിനനുസരിച്ച് ഊർജ മേഖലയെ ശക്തിപ്പെടുത്തേണ്ടതിൻ്റെ അനിവാര്യതയ്ക്കും പ്രധാനമന്ത്രി അടിവരയിട്ടു.  സ്‌കൂട്ടറോ കാറോ സ്വന്തമായുള്ള ഓരോ വ്യക്തിക്കും സൗരോർജ്ജം ഉപയോഗിച്ച് വീട്ടിലിരുന്ന് ചാർജ് ചെയ്യാനും അതുവഴി ഗതാഗതച്ചെലവ് ഒഴിവാക്കാനുമുള്ള തൻ്റെ ആഗ്രഹം അദ്ദേഹം വ്യക്തമാക്കി.

 ഇത്തരമൊരു പദ്ധതിയുടെ ബഹുവിധ നേട്ടങ്ങളെക്കുറിച്ച് മോദി വിശദീകരിച്ചു, ഇത് പൗരന്മാർക്ക് അവരുടെ ചെലവുകൾ കുറയ്ക്കുക മാത്രമല്ല, പെട്രോളിയം ഇറക്കുമതിയിലെ ചെലവുകൾ നിയന്ത്രിക്കുന്നതിലൂടെ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും  പറഞ്ഞു.  “ഇത് ഒന്നിലധികം ഗുണങ്ങളുള ഒരു പദ്ധതിയാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

 ഫെബ്രുവരിയിൽ, 10 ദശലക്ഷം വീടുകൾകളിൽ സോളാർ മേൽക്കൂര സ്ഥാപിക്കാൻ ലക്ഷ്യമിട്ട്, 75,000 കോടിയിലധികം നിക്ഷേപമുള്ള പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന മോദി ആരംഭിച്ചു.  ഈ സൗരോർജ സംരംഭത്തിന് കീഴിൽ, അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കും.

 ഈ മഹത്തായ പദ്ധതിയിലൂടെ, സുസ്ഥിര ഊർജ ഉപയോഗത്തിൻ്റെ ഒരു പുതിയ യുഗം ആരംഭിക്കാൻ പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്നു, അതേ സമയം ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുകയും രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply