തായ്‌വാനിന് സമീപം ചൈന സൈനിക അഭ്യാസങ്ങൾ ആരംഭിച്ചതോടെ സംഘർഷാവസ്ഥ ഉയരുന്നു

തായ്‌വാൻ കടലിടുക്കിൽ മെയ് 24 വരെ നീണ്ടുനിൽക്കുന്ന വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങൾ ചൈന ആരംഭിച്ചതോടെ മേഖലയിലെ സംഘർഷാവസ്ഥ ഉയർന്നു.  സൈന്യം, നാവികസേന, വ്യോമസേന, റോക്കറ്റ് സേന എന്നിവയെ ഉൾക്കൊള്ളുന്ന പരിശീലനങ്ങൾ “സംയുക്ത പ്രവർത്തനങ്ങളിൽ  യഥാർത്ഥ പോരാട്ട ശേഷി” പരീക്ഷിക്കാൻ ഔദ്യോഗികമായി ലക്ഷ്യമിടുന്നതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

ഈ നീക്കത്തിന് മറുപടിയായി തായ്‌വാൻ അതീവ ജാഗ്രതയോടെ പ്രതികരിച്ചു. അതിൻ്റെ സായുധ സേനയെ  സജ്ജരാക്കി നിർത്തുകയും, ശക്തമായ ഹ്സിയുങ് ഫെങ് III (HF-3) സൂപ്പർസോണിക് കപ്പൽ വിരുദ്ധ മിസൈലുകൾ തീരത്തേക്ക് നീക്കിയതായും റിപ്പോർട്ടുണ്ട്.  ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കാനുള്ള തായ്‌വാൻ തയ്യാറാണെന്നതിൻ്റെ വ്യക്തമായ സന്ദേശമായാണ് ഈ വിന്യാസം കാണുന്നത്.

 ചൈനീസ് അഭ്യാസങ്ങളുടെ യഥാർത്ഥ ഉദ്ദേശത്തെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.  ഈ അഭ്യാസങ്ങൾ പതിവാണെന്ന് ചൈന അവകാശപ്പെടുമ്പോൾ ഇപ്പോഴത്തേ സ്ഥലവും, സന്ദർഭവും പ്രസിഡൻറ് ലായ് ചിംഗ്-ടെയുടെ കീഴിലുള്ള തായ്‌വാൻ്റെ പുതിയ നേതൃത്വവും സംഘർഷ സാധ്യത ഉയർത്തുന്നു

 തായ്‌വാൻ കടലിടുക്കിലെ സ്ഥിതിഗതികൾ അസ്ഥിരമായി തുടരുന്നു, ഇരുപക്ഷവും തങ്ങളുടെ സൈനിക ശക്തി പ്രകടിപ്പിക്കുന്നു. അന്താരാഷ്ട്ര സമൂഹം സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും കൂടുതൽ വർദ്ധനവ് ഒഴിവാക്കാൻ സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

Leave a Reply