ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ വനമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു
ആറളം ഫാമിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തി വിടാൻ നടപടികൾ സ്വീകരിച്ചതായി വനമന്ത്രി എ കെ ശശിധരൻ പറഞ്ഞു. പുൽപ്പള്ളിയിലെതുപോലെ എഐ സംവിധാനം ഉപയോഗിച്ച് പരീക്ഷണ അടിസ്ഥാനത്തിൽ മതിൽ നിർമ്മിക്കും. ജനങ്ങൾ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കാട്ടാന ആക്രമത്തിൽ ദമ്പതികൾ മരിച്ചതിനെ തുറന്ന് ആറളത്ത് പ്രതിഷേധം രൂക്ഷമായി. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം ആറളത്ത് എത്തിയപ്പോൾ പ്രതിഷേധക്കാർ ആംബുലൻസ് തടഞ്ഞു. സർവ്വകക്ഷി രോഗത്തിൽ പങ്കെടുക്കാൻ എത്തിയ മന്ത്രി എ കെ ശശീന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കോടി വീശി, തുടർന്ന് പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം