You are currently viewing 2005 സെപ്റ്റംബർ 7-ന് ലിയോ പതിനാലാമൻ മാർപ്പാപ്പ കാർലോ അക്യുട്ടിസിനെ ജോർജിയോ പ്ലാസാറ്റിക്കൊപ്പം   വിശുദ്ധനായി പ്രഖ്യാപിക്കും.

2005 സെപ്റ്റംബർ 7-ന് ലിയോ പതിനാലാമൻ മാർപ്പാപ്പ കാർലോ അക്യുട്ടിസിനെ ജോർജിയോ പ്ലാസാറ്റിക്കൊപ്പം   വിശുദ്ധനായി പ്രഖ്യാപിക്കും.

  • Post author:
  • Post category:World
  • Post comments:0 Comments

2025 സെപ്റ്റംബർ 7-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിൽ പിയർ ജോർജിയോ പ്ലാസാറ്റിക്കൊപ്പം ലിയോ പതിനാലാമൻ മാർപ്പാപ്പ കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കും.

കാർലോ അക്യൂട്ടീസ് 1991-ൽ ലണ്ടനിൽ ജനിച്ചു, പിന്നീട് കുടുംബം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറി. ചെറുപ്പം മുതൽ തന്നെ ദൈവവിശ്വാസത്തിലും, പ്രത്യേകിച്ച് പരിശുദ്ധ കുര്‍ബാനയിലുമായിരുന്നു ആഴമായ ഭക്തി ഉണ്ടായിരുന്നു.ഏഴാം വയസ്സിൽ ആദ്യ കുര്‍ബാന സ്വീകരിച്ച കാർലോ, ദിവസവും ജപമാല ചൊല്ലുകയും, വിശുദ്ധ കുര്‍ബാനയിലേക്കും സക്രാരിയിലേക്കും പ്രത്യേക പ്രാധാന്യം നൽകുകയും ചെയ്തു. “എല്ലാവരും ഒറിജിനലായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, പക്ഷേ അന്യരെ അനുകരിച്ച് ഫോട്ടോ കോപ്പികളായി തീരരുത്” എന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ വാക്കുകളിലൊന്നാണ്.

കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവ ഉപയോഗിച്ച് ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കാൻ കാർലോ ശ്രമിച്ചു. യൂകാരിസ്റ്റിക് അത്ഭുതങ്ങളെക്കുറിച്ച് ഡോക്യുമെന്റേഷൻ തയ്യാറാക്കി, വെബ്സൈറ്റുകൾ നിർമ്മിച്ചു, അതുവഴി ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചു

2006-ൽ 15-ാം വയസ്സിൽ ല്യൂക്കീമിയ ബാധിച്ച് കാർലോ മരിച്ചു. മരണമടയുമ്പോഴും തന്റെ സഹനങ്ങൾ ദൈവത്തിനും സഭയ്ക്കും സമർപ്പിച്ചു. മരണശേഷം അദ്ദേഹത്തിന്റെ ശരീരം അസീസിയിലേക്ക് മാറ്റി, വിശ്വാസികൾക്ക് ദർശനത്തിന് ഒരുക്കി.

പിയർ ജോർജിയോ ഫ്രാസാറ്റി (1901–1925) ഒരു ഇറ്റാലിയൻ കത്തോലിക്കാ വിശ്വാസിയായിരുന്നു. ടൂറിനിലെ ദരിദ്രർക്കിടയിൽ, ആഴമായ വിശ്വാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആക്ടിവിസം എന്നിവയ്ക്ക് പേരുകേട്ടയാളായിരുന്നു. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, കാത്തലിക് ആക്ഷൻ തുടങ്ങിയ ഗ്രൂപ്പുകളിൽ ചേർന്ന് ദരിദ്രരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. ഫ്രാസാറ്റി ഒരു ഉത്സാഹിയായ പർവതാരോഹകനും കായികതാരവുമായിരുന്നു, സുഹൃത്തുക്കൾക്കിടയിലെ സന്തോഷകരമായ മനോഭാവത്തിനും പ്രായോഗിക തമാശകൾക്കും പേരുകേട്ടവനായിരുന്നു. ഉന്നത പശ്ചാത്തലം ഉണ്ടായിരുന്നിട്ടും, തനിക്കുള്ളതിൽ ഭൂരിഭാഗവും അദ്ദേഹം ത്യജിക്കുകയും രോഗികളെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സഹായിക്കാൻ സമയം ചെലവഴിക്കുകയും ചെയ്തു. ദരിദ്രരെ പരിചരിക്കുന്നതിനിടയിൽ പോളിയോ ബാധിച്ച് 24-ാം വയസ്സിൽ അദ്ദേഹം മരിച്ചു. 1990-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

കാർലോയുടെയും,പിയർ ജോർജിയോ റസാറ്റിയുടെയും ജീവിതം ഇന്ന് ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക് മാതൃകയാണെന്ന് കത്തോലിക്കാ സഭ പ്രഖ്യാപിക്കുന്നു.  സെപ്റ്റംബർ 7, 2025-ന് വത്തിക്കാൻ സെയിന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിലാണ് കാർലോ അക്യൂട്ടീസും പിയർ ജോർജിയോ ഫ്രസ്സാത്തിയും ഒരുമിച്ച് വിശുദ്ധരുടെ പട്ടികയിൽ ചേർക്കപ്പെടുന്നത്.

Leave a Reply