തമിഴ്‌നാട്ടിലെ പ്രശസ്തമായ ഹില്ല്സ്റ്റേഷനായ കൊടൈക്കനാലിൽ യുവഡോക്ടര്‍ കാറിനുള്ളില്‍വച്ച് ഐവി ഫ്ലൂയിഡ് ശരീരത്തിലേക്ക് കുത്തിവച്ച് ജീവനൊടുക്കി. മൂന്ന് ദിവസമായി നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും, ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഡോക്ടര്‍ പോസ്റ്റ് ഗ്രാജുവേറ്റ് എംഡി പഠനം നടത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഐവി സെറ്റും മറ്റ് മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഡോക്ടര്‍ കാറിനുള്ളില്‍ ഐവി ഫ്ലൂയിഡ് കുത്തിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തിനു പിന്നിലെ വ്യക്തിഗത പ്രശ്നങ്ങളാണ് സംശയിക്കപ്പെടുന്നത്, എന്നാല്‍ അതിന്റെ വിശദമായ കാരണങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.
