കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനിയായ എയർ കേരളയ്ക്ക് ഇന്ത്യൻ വ്യോമയാന മന്ത്രാലയം (MoCA) നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) അനുവദിച്ചതായി കമ്പനി ഈ വാരാന്ത്യത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ ആദ്യത്തെ പ്രാദേശിക വിമാനക്കമ്പനിയായി മാറാൻ ഒരുങ്ങുന്ന എയർലൈനിൻ്റെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഇത്. ദുബായ് ആസ്ഥാനമായുള്ള സംരംഭകരായ അഫി അഹമ്മദും അയൂബ് കല്ലടയും ചേർന്ന് സ്ഥാപിച്ചതാണ് എയർ കേരള.
സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എയർലൈൻസിന് മൂന്ന് വർഷത്തേക്ക് ഷെഡ്യൂൾഡ് കമ്മ്യൂട്ടർ എയർ ട്രാൻസ്പോർട്ട് സർവീസ് നടത്താനുള്ള അനുമതി ലഭിച്ചു. മൂന്ന് എടിആർ 72-600 വിമാനങ്ങൾ ഉപയോഗിച്ച് 2025-ൽ പ്രവർത്തനം ആരംഭിക്കാൻ അവർ പദ്ധതിയിടുന്നു.
അന്താരാഷ്ട്ര റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് എയർ കേരള ആദ്യം പ്രാദേശിക കണക്റ്റിവിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ടയർ 2, ടയർ 3 നഗരങ്ങളെ ടയർ 1, മെട്രോ വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കാൻ പദ്ധതിയിടുന്നു. ഭാവിയിൽ 20 വിമാനങ്ങൾ വാങ്ങി അന്താരാഷ്‌ട്ര സർവീസ് നടത്താൻ പദ്ധതിയുണ്ട് , ദുബായായിരിക്കും ആദ്യ ലക്ഷ്യസ്ഥാനം.
