ട്രിനിഡാഡ് ആൻഡ് ടൊബാഗോ തീരത്ത് കപ്പലിൽ നിന്ന് എണ്ണ ചോർച്ച , രാജ്യം അടിയന്തരാവസ്ഥ പ്രഖ്യാപിക്കും

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ “ദ ഗൾഫ്സ്ട്രീം” എന്ന കപ്പലിൽ നിന്നുള്ള  എണ്ണ ചോർച്ച തീരങ്ങളിൽ മലിനീകരണം സൃഷ്ടിക്കുന്നതിനാൽ രാജ്യം പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രതിസന്ധി നേരിടുന്നു. ക്ലീനപ്പ് ശ്രമങ്ങൾ ശക്തമാകുകയും ദുരന്തത്തിന്റെ സാമ്പത്തിക ആഘാതം ദ്വീപസമൂഹത്തിലുടനീളം വ്യാപിക്കുകയും ചെയ്യുന്നതിനാൽ സർക്കാർ ദേശീയ അടിത്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുന്നു.

15 കിലോമീറ്റർ തീരപ്രദേശവും ജനപ്രിയ ബീച്ചുകളും ഉൾപ്പെടെ ടൊബാഗോയുടെ മനോഹരമായ തെക്ക്-പടിഞ്ഞാറൻ പ്രദേശം ചോർച്ചയുടെ പിടിയിലായിരിക്കുന്നു. ഏകദേശം 1000 ഓളം വോളന്റിയർമാർ സർക്കാർ ജീവനക്കാരുമായി ചേർന്ന് എണ്ണ നിർമാർജ്ജനം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്. 

ടൊബാഗോയുടെ ചീഫ് സെക്രട്ടറി ഫാർലി അഗസ്റ്റിൻ, സംഭവത്തെ ലെവൽ 3 ദുരന്തമായി ഉയർത്തുന്നതിനെക്കുറിച്ച് സൂചന നൽകി. 

“ദ ഗൾഫ്സ്ട്രീം” തിരിച്ചറിയപ്പെടാത്ത കപ്പൽ കോവ് ഇക്കോ-ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം മുങ്ങിപ്പോകുന്നതിന് മുമ്പ് യാതൊരു അപായ വിളികളും നടത്താതിരുന്നത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ചരക്ക് കപ്പലിന്റെ ഉടമസ്ഥത എന്നിവ അജ്ഞാതമാണ്, ഇത് ക്ലീനപ്പ്, പുനരുദ്ധാരണ പ്രക്രിയകൾ എന്നിവയിൽ കൂടുതൽ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നു.

ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ  കാർണിവൽ ആഘോഷങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ സംഭവം നടന്നത്. ടൂറിസം, അനുബന്ധ ബിസിനസുകൾ എന്നിവയിൽ എണ്ണ ചോർച്ചയുടെ ആഘാതം എന്തായിരിക്കുമെന്ന് ഇനിയും വ്യക്തമല്ല.

Leave a Reply