You are currently viewing തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് അശോക് ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചു
Ashok Gehlot submits his resignation letter to Rajasthan Governor Kalraj Mishra/Photo/X@Ashok Gehlot

തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് അശോക് ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചു

2023 അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തെ തുടർന്ന് അശോക് ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു.  ഗെഹ്‌ലോട്ട് ഗവർണർ കൽരാജ് മിശ്രയുടെ വസതിയിലെത്തിയാണ് രാജി സമർപ്പിച്ചത് . ആവശ്യമായ 100 സീറ്റുകൾക്കപ്പുറം ബിജെപി 115 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 70 സീറ്റുകളുമായി രണ്ടാം സ്ഥാനത്തായി.

തോൽവി സമ്മതിച്ച ഗെഹ്‌ലോട്ട്  അതിനെ “ഞെട്ടിപ്പിക്കുന്നത്” എന്ന് വിശേഷിപ്പിച്ചു.  “ഞങ്ങളുടെ നയങ്ങളും നിയമങ്ങളും ഭരണരീതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ പൂർണമായി വിജയിച്ചിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്” അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന സർക്കാരിന് ആശംസകൾ നേർന്നു കൊണ്ടു, പഴയ പെൻഷൻ പദ്ധതി പോലെയുള്ള സംരംഭങ്ങൾ തുടരാൻ അടുത്ത ഭരണസമിതിയൊടു അദ്ദേഹം അഭ്യർത്ഥിച്ചു.

 മാധ്യമങ്ങളുമായുള്ള തുടർന്നുള്ള ചർച്ചകളിൽ, തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പിന്നിലെ കാരണങ്ങൾ സൂക്ഷ്മമായി പാർട്ടി പരിശോധിക്കുമെന്ന്  ഗെലോട്ട് പറഞ്ഞു .  പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ,പുതു മുഖങ്ങളെ അവതരിപ്പിച്ചാൽ വിജയിക്കുമെന്നുള്ള ധാരണ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

 അശോക് പൈലറ്റിന്റെയും മുൻ ഡെപ്യൂട്ടി സച്ചിൻ പൈലറ്റിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര ഭിന്നത കോൺഗ്രസിന്റെ പരാജയത്തിന് കാരണമായി.  2020-ൽ സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ അശോക് പൈലറ്റ് ശ്രമിച്ചപ്പോൾ ഒരു പ്രതിസന്ധി ഒഴിവാക്കാൻ കോൺഗ്രസിന് കഴിഞ്ഞെങ്കിലും, തുടരുന്ന സംഘർഷം പാർട്ടിയുടെ സാധ്യതകളെ ബാധിച്ചു.  തെരഞ്ഞെടുപ്പിന് മുമ്പ് ഇരു നേതാക്കളും ഐക്യം പ്രകടിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ആഭ്യന്തര സംഘർഷങ്ങൾ പാർട്ടിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു എന്ന് തന്നെ പറയണ്ടി വരും.

 “ഞങ്ങളുടെ പദ്ധതികളുടെയും നിയമങ്ങളുടെയും വാഗ്ദാനങ്ങളുടെയും അടിസ്ഥാനത്തിൽ ഞങ്ങൾ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല.”  ഗെലോട്ട് നിരാശ പ്രകടിപ്പിച്ചു.തന്റെ ഔദ്യോഗിക പദവി പരിഗണിക്കാതെ തന്നെ, ജനങ്ങളെ സേവിക്കുന്നതിൽ ഉറച്ചുനിൽക്കുമെന്ന് ഗെലോട്ട് പറഞ്ഞു.

Leave a Reply