മെസ്സിയേയും സുവാരസിനേയും മിയാമിക്ക് നിലനിർത്താനാകുമോ?എംഎൽഎസ് നിയമങ്ങൾ പാലിക്കാൻ താരങ്ങളെ വിൽക്കേണ്ട ഗതികേടിലെന്ന് റിപോർട്ട്

അമേരിക്കൻ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിന്‍റെ (എംഎൽഎസ്) റോസ്റ്റർ, ശമ്പള നിബന്ധനകൾ എന്നിവ പാലിക്കുന്നതിന് മിയാമി ഇന്റർനാഷണൽ ക്ലബ്ബ് തങ്ങളുടെ ചില കളിക്കാരെ വിൽക്കേണ്ടി വന്നേക്കാമെന്ന് ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. ലയണൽ മെസ്സി, സെർജിയോ ബുസ്‌കെറ്റ്സ്, ജോർഡി ആൽബ, ലൂയിസ് സുവാരസ് എന്നിവരെല്ലാം ഉൾപ്പെടുന്നതാണ് ക്ലബ്ബിന്‍റെ താരനിര.

എംഎൽഎസ് നിയമങ്ങൾ പാലിക്കുന്നതിന് മിയാമി ഇന്റർനാഷണലിന് കൂടുതൽ “അലോക്കേഷൻ മണി” നേടുകയോ ചില കളിക്കാരുടെ ശമ്പളം കുറയ്ക്കുകയോ ചെയ്യേണ്ടി വന്നേക്കാം. അലോക്കേഷൻ മണി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വിദേശ താരങ്ങളെ സ്വന്തമാക്കാനോ അവരുടെ ശമ്പളത്തിന്‍റെ ഒരു ഭാഗം വഹിക്കാനോ ഉപയോഗിക്കുന്ന ഫണ്ടാണ്. ഇതിനു പുറമെ ക്ലബ്ബ് ഗ്രെഗോർ, ജീൻ മോട്ട, ഡിയാൻഡ്രെ യെഡ്ലിൻ, റോബർട്ട് ടെയ്‌ലർ, സെർജി കൃവ്സ്റ്റോവ് എന്നിവരെ വിൽക്കുകയോ മറ്റൊരു ക്ലബ്ബുമായി കൈമാറ്റം ചെയ്യുകയോ ചെയ്യാനും സാധ്യതയുണ്ട്. കൂടാതെ, കോക്കോ ജീനുമായുള്ള കരാർ അവസാനിപ്പിക്കാനും ക്ലബ്ബ് ആലോചിക്കുന്നു.

“അവർ പ്രതിസന്ധിയിലാണ്” എന്ന് പേരു വെളിപ്പെടാത്ത എംഎൽഎസ് മായി ബന്ധപെട്ട ഒരു വ്യക്തി ദി അത്ലറ്റിക്-നോട് പറഞ്ഞു. ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി പുതിയ സീസണിന് മുമ്പ് നിയമങ്ങൾ പാലിക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. നിലവിലെ താരനിരയിലെ ചില വലിയ പേരുകളെ ഒഴിവാക്കേണ്ടി വന്നേക്കാമെന്നാണ് ഇതിനർത്ഥം.

ഈ വാർത്ത മിയാമി ഇന്റർനാഷണലിന്‍റെ ആരാധകർക്ക് നിരാശ തോന്നിക്കും. ലോകമെമ്പാടുമുള്ള താരങ്ങളെ ആകർഷിക്കുന്നതിനും ശക്തമായ ഒരു ടീം കെട്ടിപ്പടുക്കുന്നതിനും ക്ലബ്ബ് ശ്രമിച്ചിരുന്നു. എന്നാൽ എംഎൽഎസ് നിയമങ്ങൾ കർശനമാണ്, അവ പാലിക്കാതിരിക്കുന്നത് ക്ലബ്ബിന് ഇതുപോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും.

202l ൽ ക്ലബ്ബ് റോസ്റ്റർ നിയമങ്ങൾ ലംഘിച്ചതിന് എംഎൽഎസ് പിഴ ചുമത്തിയിരുന്നു. ബ്ലെയ്സ് മാതുയിഡി, ആൻഡ്രേസ് റേയസ് എന്നിവരുടെ കരാറുകളിലെ ക്രമക്കേടുകൾക്കാണ് പിഴ ചുമത്തിയത്.

sമിയാമി റോസ്റ്റർ നിയമങ്ങൾ പാലിക്കുന്നില്ലെന്ന റിപ്പോർട്ട് ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്. ക്ലബ്ബ് എങ്ങനെ ഈ പ്രതിസന്ധി മറികടക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Leave a Reply