തിരുവനന്തപുരം: അടുത്തിടെ സംഭവിച്ച കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ ചില തീരപ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുവന്ന സാഹചര്യത്തിൽ അതിവേഗ പരിഹാര നടപടികളുമായി സർക്കാർ. തീരദേശങ്ങളിൽ രൂപപ്പെട്ട പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ സിവിൽ ഡിഫൻസിന്റെ സേവനം ഉപയോഗപ്പെടുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ കളക്ടർമാരെ ഉൾപ്പെടുത്തി അടിയന്തര യോഗം ചേർന്നു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും, മലിനം നീക്കി പൂർവ്വ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്നും മാലിന്യം നീക്കി പൂർവ്വ സ്ഥിതി പാലിക്കാൻ പെട്ടെന്ന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.