വാഷിംഗ്ടൺ:
യുഎസ് സർക്കാർ കാര്യക്ഷമതാ വകുപ്പായ ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE)യുടെ തലവനായി പ്രവർത്തിച്ചിരുന്ന ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായി ഇലോൺ മസ്ക് ഈ സ്ഥാനത്ത് നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് ഈ നീക്കം. അമേരിക്കൻ നിയമപ്രകാരം പ്രത്യേക സർക്കാർ ജീവനക്കാരന് 130 ദിവസം മാത്രമേ സർവീസിൽ തുടരാൻ കഴിയൂ. ഈ കാലാവധി മേയിൽ അവസാനിക്കും.
ഡോജിൽ നിന്ന് രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച മസ്ക് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് നന്ദി പറഞ്ഞു. എക്സ് -ൽ പങ്കുവെച്ച ഒരു പോസ്റ്റിൽ മസ്ക് എഴുതി:
“ഒരു പ്രത്യേക സർക്കാർ ഉദ്യോഗസ്ഥനായി എന്റെ നിശ്ചയിച്ചിരുന്നതായ കാലാവധി അവസാനിക്കുമ്പോൾ, അപ്രയോജനകരമായ ചെലവുകൾ കുറയ്ക്കാനുള്ള അവസരം നൽകിയത് സംബന്ധിച്ച് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്- ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.”
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, മസ്ക് വീണ്ടും തന്റെ കമ്പനികളിലേയ്ക്ക് മുഴുവൻ ശ്രദ്ധ തിരിക്കും എന്നതിന്റെ സൂചന നേരത്തെ നൽകിയിരുന്നു. ഡോജിൽ നിന്ന് മസ്ക് പിന്മാറിയാലും ഈ വകുപ്പ് 2026 വരെ തുടരുമെന്നാണ് കരുതുന്നത്.
മസ്കിന്റെ രാജി, ട്രംപ് ഭരണകൂടത്തിന്റെ വിവാദ നയങ്ങൾക്കെതിരെ രാജ്യത്താകമാനം നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സർക്കാർ ചെലവുകൾ കുറയ്ക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമായിരുന്നു ഡോജിന്റെ ലക്ഷ്യം.
ടെസ്ല, സ്പേസ് എക്സ്, എക്സ് (മുൻപ് ട്വിറ്റർ), എഐ തുടങ്ങിയ സ്വന്തം ബിസിനസ് സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇലോൺ മസ്കിന്റെ തീരുമാനം
താൻ ഉദ്ദേശിച്ച കാര്യങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഇനി സ്വന്തം കമ്പനികളിൽ മുഴുവൻ സമയവും ചെലവഴിക്കുമെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്

മസ്കും ട്രംപും വൈറ്റ് ഹൗസിൽ