ഇന്നലെ രാത്രി കോഴിക്കോട്ട് അന്തരിച്ച മലയാള സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കേരള സർക്കാർ ഇന്നും നാളെയും രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭാ യോഗവും മറ്റ് ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എംടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. “എംടിയുടെ വേർപാട് മലയാളത്തിന്റെയും ഇന്ത്യൻ സാഹിത്യത്തിന്റെയും ഒരു നഷ്ടമാണ്,” എന്ന സന്ദേശം ഗവർണർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു.
എം.ടിയുടെ മരണം സംസ്ഥാനത്തിനും പ്രത്യേകിച്ച് മലയാള സാഹിത്യത്തിനും വലിയൊരു നഷ്ടമാണെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എംടിയുടെ രചനകൾ കേരളത്തിലെ ജീവിതത്തിന്റെ സങ്കീർണ്ണതയും സൗന്ദര്യവും പ്രതിഫലിപ്പിക്കുന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എം.ടിയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.