തേവലക്കര (കൊല്ലം) ∙ വൈദ്യുതി അപകടത്തിൽ വിദ്യാർത്ഥി മിഥുൻ(13) മരണപ്പെട്ട സംഭവത്തിൽ ഒടുവിൽ കെഎസ്ഇബി നടപടി സ്വീകരിച്ചു. തേവലക്കര ബോയ്സ് ഹൈസ്കൂളിന് സമീപം അപകടഭീഷണി ഉയർത്തിയ നിലയിൽ താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി ലൈൻ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥർ എത്തിയാണ് മാറ്റിയത്.
പ്രതിഷേധങ്ങൾക്കൊടുവിലാണ് അപകടകരമായ ഈ ലൈൻ നീക്കംചെയ്യുന്നത്.ബാലാവകാശ കമ്മീഷൻ ചെയർമാനുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ലൈൻ മാറ്റാൻ ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ നടപടി ഉണ്ടായത്.
സ്‌കൂളിലെ സൈക്കിൾ ഷെഡിന്റെ മേൽക്കൂരയിലൂടെ താഴ്ന്ന് കടന്നിരുന്ന വൈദ്യുതി ലൈനാണ് മിഥുന്റെ ജീവൻ കെടുത്തിയത്.
പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം ലൈൻ ഒപ്പം ഷെഡ് നിർമിച്ചതിലൂടെ വൈദ്യുതി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ സമൂഹത്തിൽ പ്രതിഷേധം ഉയർന്നു. കുട്ടികളുടെ സുരക്ഷക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങളുടെയും മേൽനോട്ടവും സംബന്ധിച്ച വ്യാപകമായ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.
