യുഎൻഎസ്‌സി-യിൽ ഇന്ത്യക്ക് സ്ഥിരം സീറ്റ് ഇല്ലാത്തത് “അസംബന്ധം”:എലോൺ മസ്ക്ക്

ടെസ്‌ല സ്‌പേസ്‌എക്‌സ് സ്ഥാപകനായ എലോൺ മസ്ക് യുഎൻ സുരക്ഷാ കൗൺസിലിന്റെ (യുഎൻ എസ്‌സി) ഘടനയെ വിമർശിച്ചു. ഇന്ത്യക്ക് സ്ഥിരം സീറ്റ് ഇല്ലാത്തത് “അസംബന്ധം
” മാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ-ഇസ്രായേലി വ്യവസായി മൈക്കൽ ഐസൻബെർഗിന്റെ ഒരു ട്വീറ്റിന് മറുപടിയായി തിങ്കളാഴ്ച ട്വിറ്ററിൽ ആണ് മസ്ക് ഈ പരാമർശം നടത്തിയത്. യുഎൻ എസ്‌സി “പഴയകഥ” ആണെന്നും പൊളിച്ചുമാറ്റി പുതിയ എന്തെങ്കിലും ഉണ്ടാക്കണമെന്നുമാണ് ഐസൻബെർഗ് പറഞ്ഞത്.

“ഏതെങ്കിലും സമയത്ത് യുഎൻ സ്ഥാപനങ്ങളെ പുനഃപരിശോധിക്കേണ്ടതുണ്ട്,” മസ്ക് പറഞ്ഞു. “പ്രശ്നം, അധികാരത്തിൽ ഇരിക്കുന്നവർ അത് വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നതാണ്. ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യക്ക് യുഎൻ എസ്‌സിയിൽ സ്ഥിരം സീറ്റ് ഇല്ലാത്തത് അസംബന്ധമാണ്, ആഫ്രിക്കയും ഒരു സ്ഥിരം സീറ്റ് അർഹിക്കുന്നു.”

വർഷങ്ങളായി ഇന്ത്യ യുഎൻ എസ്‌സിയിൽ സ്ഥിരം സീറ്റിനായി ശ്രമിച്ചുവരുന്നു, പക്ഷേ ചൈന അതിനെ തടയുന്നു. യുഎസ്, റഷ്യ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയ്‌ക്കൊപ്പം യുഎൻ എസ്‌സിയിലെ അഞ്ച് സ്ഥിരം അംഗങ്ങളിൽ ഒരാളാണ് ചൈന. ഈ അഞ്ച് സ്ഥിരം അംഗങ്ങൾക്ക് വീറ്റോ അധികാരമുണ്ട്, അതായത് ഏതൊരു പ്രമേയവും യുഎൻ എസ്‌സിയിൽ പാസാക്കുന്നതിൽ നിന്ന് തടയാൻ അവർക്ക് കഴിയും.

യുഎൻ എസ്‌സിയിലെ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച ചർച്ചയ്‌ക്ക് മസ്കിന്റെ പരാമർശങ്ങൾ കൂടുതൽ വേഗം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന്റെ ഉത്തരവാദിത്തം യുഎൻഎസ്‌സിയിലാണ്. ആയതിനാൽ 140 കോടി ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് യുഎൻ എസ്‌സിയിൽ സ്ഥിരം സീറ്റ് അർഹിക്കുന്നതായി നിരീക്ഷകർ കരുതുന്നു

Leave a Reply