You are currently viewing 2024-ൽ “ചന്ദ്രനുചുറ്റും” പറക്കുന്ന ബഹിരാകാശയാത്രികരുടെ പേരുകൾ നാസ ഉടൻ പ്രഖ്യാപിക്കും

2024-ൽ “ചന്ദ്രനുചുറ്റും” പറക്കുന്ന ബഹിരാകാശയാത്രികരുടെ പേരുകൾ നാസ ഉടൻ പ്രഖ്യാപിക്കും

അടുത്ത വർഷം ചന്ദ്രനുചുറ്റും പറക്കുന്ന, മൂന്ന് അമേരിക്കക്കാരും ഒരു കാനഡ കാരനും ഉൾപെടുന്ന ബഹിരാകാശയാത്രികരുടെ പേരുകൾ തിങ്കളാഴ്ച നാസ വെളിപ്പെടുത്തും, ഇത് അരനൂറ്റാണ്ടിനിടെ ആദ്യമായി മനുഷ്യനെ ചന്ദ്രോപരിതലത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ മുന്നോടിയാണ്.

ആർട്ടെമിസ് II എന്ന ദൗത്യം 2024 നവംബറിൽ നടക്കും. നാല് പേരടങ്ങുന്ന സംഘം ചന്ദ്രനെ വലംവെക്കുമെങ്കിലും അതിൽ ഇറങ്ങില്ല.

ആർട്ടെമിസ് ദൗത്യത്തിൻ്റെ ഭാഗമായി, 2025-ൽ ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കാൻ നാസ ലക്ഷ്യമിടുന്നു.ചരിത്രപരമായ അപ്പോളോ ദൗത്യങ്ങൾ 1972-ൽ അവസാനിച്ചതിന് ശേഷം ഇപ്പോൾ അഞ്ച് പതിറ്റാണ്ടിലേറെയായി.

ചന്ദ്രനിൽ ആദ്യത്തെ സ്ത്രീയെയും ആദ്യത്തെ നിറമുള്ള മനുഷ്യനെയും ഇറക്കുന്നതിനൊപ്പം, ചന്ദ്രോപരിതലത്തിൽ ശാശ്വതമായ മനുഷ്യ സാന്നിധ്യം സ്ഥാപിക്കാനും ഒടുവിൽ ചൊവ്വയിലേക്ക് ഒരു യാത്ര ആരംഭിക്കാനും യുഎസ് ബഹിരാകാശ ഏജൻസി പദ്ധതിയിടുന്നു.

നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഈ ആഴ്ച ആക്സിയോസ് ആതിഥേയത്വം വഹിച്ച “വാട്ട്സ് നെക്സ്റ്റ് ഉച്ചകോടിയിൽ” , 2040-ഓടെ ചൊവ്വയിലേക്ക് ഒരു മനുഷ്യ ദൗത്യം പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞു

ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിൽ രാവിലെ 10:00 മണിക്ക് നടക്കുന്ന പരിപാടിയിൽ ആർട്ടെമിസ് II ദൗത്യത്തിലെ നാല് അംഗങ്ങളെ പ്രഖ്യാപിക്കും.

10 ദിവസത്തെ ആർട്ടിമിസ് II ദൗത്യം നാസയുടെ ബഹിരാകാശ വിക്ഷേപണ റോക്കറ്റും ഓറിയോൺ ബഹിരാകാശ പേടകത്തിലെ ജീവ-സഹായ സംവിധാനങ്ങളും പരീക്ഷിക്കും.

ഒരു ഓറിയോൺ ക്യാപ്‌സ്യൂൾ ഉപയോഗിച്ച് ചന്ദ്രനുചുറ്റും നടത്തിയ 25 ദിവസത്തെ യാത്രയ്‌ക്ക് ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയ ആദ്യത്തെ ആർട്ടെമിസ് ദൗത്യം ഡിസംബറിൽ നടന്നു.

ചന്ദ്രനെചുറ്റിപ്പറ്റിയുള്ള യാത്രയ്ക്കിടെ, ഓറിയോൺ ഒരു ദശലക്ഷം മൈലിലധികം സഞ്ചരിക്കുകയും മുമ്പത്തെ ഏതൊരു വാസയോഗ്യമായ ബഹിരാകാശ പേടകത്തേക്കാളും ഭൂമിയിൽ നിന്ന് വളരെ അകലെ പോകുകയും ചെയ്തു.

12 പേർ മാത്രമേ ചന്ദ്രനിൽ ഇതു കാലുകുത്തിയിട്ടുള്ളൂ, അവർ
എല്ലാവരും വെള്ളക്കാരുമാണ്

Leave a Reply