
ദുബായ് / പാരിസ് : ഹോർമോസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽഗതാഗതം പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ പൂർണമായി നിലച്ചിരിക്കുകയാണ്. ടാങ്കർ ഗതാഗതം 80 ശതമാനത്തിലധികം കുറഞ്ഞു. ഏകദേശം 150 എണ്ണ ടാങ്കറുകൾ, ഏകദേശം 16 ബില്യൺ ലിറ്റർ ക്രൂഡ് ഓയിൽ വഹിച്ച് കടലിടുക്കിന് പുറത്തുള്ള സമുദ്രഭാഗങ്ങളിൽ സുരക്ഷിത സാഹചര്യം കാത്ത് നങ്കൂരമിട്ട് നിൽക്കുകയാണ്.

കടലിടുക്കിന് സമീപം കുറഞ്ഞത് പത്ത് വ്യാപാര കപ്പലുകൾക്ക് ഡ്രോൺ അല്ലെങ്കിൽ പ്രോജക്ടൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കൂടാതെ റഷ്യൻ ഗൾഫ് മേഖലയിൽ വ്യാപകമായ ജിപിഎസ് ജാമിംഗ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നാവിഗേഷൻ കൂടുതൽ അപകടകരമായിരിക്കുകയാണ്.
ഇതിനിടെ ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ ഫ്രഞ്ച് വ്യാപാര കപ്പലുകൾക്ക് സുരക്ഷ നൽകുന്നതിനായി യൂറോപ്യൻ നാവിക സഖ്യം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിലുള്ള യൂറോപ്യൻ സുരക്ഷാ ദൗത്യം ഓപ്പറേഷൻ എഗ്നോർ വിപുലീകരിച്ചാണ് ഈ മിഷൻ നടപ്പാക്കുക. ഫ്രാൻസിന്റെ വിമാനവാഹിനി കപ്പലായ ചാൾസ് ഡി ഗോളേ സേനയെ നയിക്കും.
അതേസമയം ഡൊണാൾഡ് ട്രംപ്അമേരിക്കയുടെ അമേരിക്കൻ നേവിയും കപ്പൽ എസ്കോർട്ട് ദൗത്യം ആരംഭിക്കാൻ തയ്യാറെടുക്കുകയാണെന്ന് അറിയിച്ചു.
ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള എണ്ണ വിപണിയിൽ സമ്മർദ്ദം വർധിപ്പിക്കുകയാണ്.