ന്യൂഡൽഹി:സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഓപ്പറേഷനിൽ, ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പാകിസ്ഥാന്റെ ചൈന നൽകിയ വ്യോമ പ്രതിരോധ സംവിധാനങ്ങളെ പ്രവർത്തന രഹിതമാക്കികൊണ്ട് 23 മിനിറ്റിനുള്ളിൽ പ്രധാന സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചു തിരിച്ചെത്തിയതായി ഇന്ത്യൻ സർക്കാർ ബുധനാഴ്ച വെളിപ്പെടുത്തി.
*ഓപ്പറേഷൻ സിന്ദൂർ* എന്ന രഹസ്യനാമമുള്ള ദൗത്യം, ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സാധാരണക്കാരുടെ ജീവൻ അപഹരിച്ച മാരകമായ ഭീകരാക്രമണത്തിന് പ്രതികാരമായാണ് ആരംഭിച്ചത്. നിയന്ത്രണ രേഖയോ അന്താരാഷ്ട്ര അതിർത്തിയോ കടക്കാതെ, നൂർ ഖാൻ, റഹിംയാർ ഖാൻ ഉൾപ്പെടെയുള്ള പാകിസ്ഥാൻ വ്യോമതാവളങ്ങളെ ഇന്ത്യൻ വ്യോമ സേനയുടെ ഡ്രോണുകൾ ആക്രമിച്ചു
ഐഎഎഫിന്റെ നൂതന ഇലക്ട്രോണിക് വാർഫെയർ (ഇഡബ്ല്യു) ശേഷികളാണ് ഓപ്പറേഷന്റെ കേന്ദ്രബിന്ദു. അത്യാധുനിക ജാമിംഗ് സംവിധാനങ്ങളും ഇലക്ട്രോണിക് പ്രതിരോധ നടപടികളും ഉപയോഗിച്ച്, ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ ചൈന നിർമ്മിത വ്യോമ പ്രതിരോധ റഡാറുകളും മിസൈൽ സംവിധാനങ്ങളും ഫലപ്രദമല്ലാതാക്കി, ഇത് ഇന്ത്യൻ വിമാനങ്ങൾക്കും ഡ്രോണുകൾക്കും കണ്ടെത്തലോ, തടസ്സമോ കൂടാതെ ആക്രമണം നടത്താൻ അനുവദിച്ചു.മുഴുവൻ ദൗത്യവും 23 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി എല്ലാ ഇന്ത്യൻ സന്നാഹങ്ങളും സുരക്ഷിതമായി തിരിച്ചെത്തി
ഇന്ത്യയുടെ സൈനിക സ്വാശ്രയത്വത്തിനായുള്ള നീക്കത്തിലെ ഒരു നാഴികക്കല്ലായി സർക്കാർ ഉദ്യോഗസ്ഥർ ദൗത്യത്തെ ഉയർത്തിക്കാട്ടി. ആകാശ് മിസൈൽ സംവിധാനവും ആക്രമണശേഷിയുള്ള ഡ്രോണുകളും ഇത് സാധ്യമാക്കി.
മെയ് 7-8രാത്രിയിൽ പാകിസ്ഥാൻ ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, ഭുജ് എന്നിവയുൾപ്പെടെയുള്ള പല നഗരങ്ങളിലും ഇന്ത്യൻ സൈനിക ലക്ഷ്യങ്ങൾക്കെതിരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് കൗണ്ടർ യുഎഎസ് ഗ്രിഡും എയർ ഡിഫൻസ് സംവിധാനങ്ങളും ആ ആക്രമണങ്ങൾ ഫലപ്രദമായി തടഞ്ഞു. റഡാറുകൾ, മിസൈൽ ബാറ്ററികൾ, ഇലക്ട്രോണിക് കൗണ്ടർമീഷറുകൾ എന്നിവ ഉപയോഗിച്ച് ഭീഷണികൾ തിരിച്ചറിഞ്ഞും നിശ്ശേഷമായി തകർത്തുമാണ് പ്രതിരോധം നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയുടെ സാങ്കേതിക മികവിനെക്കുറിച്ചും രാജ്യസുരക്ഷ ഭീഷണികളോട് നിർണ്ണായകമായി പ്രതികരിക്കാനുള്ള അതിന്റെ ദൃഢനിശ്ചയത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂർ വ്യക്തമായ സന്ദേശം നൽകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
