ആലുവ ∙ മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ രണ്ടു മോഷ്ടാക്കളെ ആലുവ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഫത്താപ്പൂർ സ്വദേശി ആരിഫ് (34), ഡൽഹി ശാസ്ത്രി വിഹാർ സ്വദേശി ഫൈസൽ (28) എന്നിവരെയാണ് തോട്ടക്കാട്ടുകരയിൽ വച്ച് വാഹനവുമായി പിന്തുടർന്ന് പിടികൂടിയത്.
പോലീസിനെ കണ്ടുവുടൻ രക്ഷപ്പെടാൻ ഇരുവരും ശ്രമിച്ചെങ്കിലും കൃത്യമായ ഇടപെടലിലൂടെ വാഹനത്തിൽ കയറ്റി കസ്റ്റഡിയിലെടുക്കാൻ പോലീസിനായി. ഇവർ രണ്ട് സ്ഥലങ്ങളിൽ നിന്നായി മുക്കുപണ്ഡങ്ങൾ പൊട്ടിച്ചെടുത്തിരുന്നു.
പിടികൂടിയ ശേഷം നടത്തിയ പരിശോധയിൽ ഇവരുടെ ബാഗിൽ നിന്ന് കുരുമുളക് സ്പ്രേ, സ്വർണ്ണം തൂക്കാനുള്ള ത്രാസ്, വാഹന മോഷണ ഉപകരണങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തു. പൊട്ടിച്ച സ്വർണ്ണാഭരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡൽഹിയിൽ ഇവർക്കെതിരെ വധശ്രമം, മോഷണം, മാല പൊട്ടിക്കൽ തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. ജയിലിലായിരുന്ന സമയത്താണ് ഇരുവരും തമ്മിൽ പരിചയപ്പെടുകയും പിന്നീട് ചേർന്ന് കൃത്യമായ പദ്ധതികൾ തയ്യാറാക്കുകയും ചെയ്തത്.
