ആലപ്പുഴ: പ്രസവത്തെ തുടർന്ന് 28 വയസ്സുള്ള യുവതി മരണപ്പെട്ടു. ആലപ്പുഴ എടത്വ കൊടുപ്പുന്ന കോലത്തിലെ കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന്‍ ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് നിത്യയെ പ്രവേശിപ്പിച്ചത്.
ഉച്ചയ്ക്ക് 11 മണിയോടെ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. പിന്നീട് രക്തസ്രാവം നില്‍ക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും വീട്ടുകാരെ ആശുപത്രി അധികൃതർ അറിയിച്ചു. വീട്ടുകാർ അതിന് സംഭവം നൽകുകയും ചെയ്തു.
ഉച്ചയ്ക്ക് 3 മണിയോടെ ഹൃദയ തകരാര്‍ ഉണ്ടാകുകയും യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ യുവതിയെ കാണാനും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും സമ്മതിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വൈകിട്ട് 6 മണിയോടെയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്.
യുവതിയുടെ മരണത്തിൽ ആശുപത്രി സംവിധാനത്തിലെ വീഴ്ചയാണെന്ന് ആരോപിച്ചുകൊണ്ട് ബന്ധുക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവല്ല ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
