കുന്നത്തൂർ പോരുവഴി പ്രദേശത്ത് ജനങ്ങൾക്ക് ഗുണമേൻമയുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ഒരു കോടി രൂപ ചെലവിൽ സർക്കാർ ആയുർവേദ ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നു. ദേശീയ ആയുഷ് മിഷൻ മുഖേനയാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്.
പദ്ധതി പൂർത്തിയായാൽ ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജനങ്ങൾക്ക് നിലവാരമുള്ള ആയുർവേദ ചികിത്സയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകും എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ആശുപത്രി സമുച്ചയത്തിൽ ഉൾപ്പെടുന്നത്:
പുരുഷ-സ്ത്രീ വാർഡുകൾ (ഓരോന്നും 5 ബെഡുകൾ വീതം),
വാർഡുകൾക്കായി പ്രത്യേക ശൗചാലയ സൗകര്യങ്ങൾ,
ചികിത്സാമുറി, ഡ്രസ് ചെയ്ഞ്ച് സൗകര്യം
നഴ്സിംഗ് സ്റ്റേഷൻ, ശൗചാലയത്തോടെ നഴ്സുമുറി,
രോഗികളും ബന്ധുക്കളും ഉപയോഗിക്കാൻ കാത്തിരിപ്പ് മുറിയും സ്റ്റെയർ റൂമും.
ആകെ 235.80 ച.മീ. (2538.15 ച.അടി) വിസ്തൃതിയിലാണ് ആശുപത്രി നിർമ്മാണം പുരോഗമിക്കുന്നത്.
പദ്ധതി പൂർത്തിയായാൽ പോരുവഴിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾക്ക് മെച്ചപ്പെട്ട ആയുർവേദ ചികിത്സാ സേവനങ്ങൾ ഉറപ്പാകുമെന്ന് കൊടിക്കുന്നിൽ അറിയിച്ചു.
