മെസ്സിയുടെ ഇരട്ട ഗോളുകൾ  ന്യൂ ഇംഗ്ലണ്ടിനെതിരെ ഇൻ്റർ മിയാമിയെ 4-1 ന് വിജയത്തിലേക്ക് നയിച്ചു

ലയണൽ മെസ്സി മേജർ ലീഗ് സോക്കറിൽ തൻ്റെ ഗോൾ സ്‌കോറിംഗ് ആധിപത്യം തുടർന്നു. മെസ്സിയുടെ ഇരട്ട ഗോളുകൾ ശനിയാഴ്ച ന്യൂ ഇംഗ്ലണ്ടിനെതിരെ ഇൻ്റർ മിയാമിയെ 4-1 ന് വിജയത്തിലേക്ക് നയിച്ചു

ഈ വിജയം മിയാമിയെ ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിംഗിൽ ഒന്നാമതാക്കി.  65,000-ത്തിലധികം വരുന്ന ജനക്കൂട്ടം ഫോക്‌സ്‌ബറോയിലെ ഗില്ലറ്റ് സ്‌റ്റേഡിയത്തിൽ അർജൻ്റീനിയൻ സൂപ്പർതാരത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരുന്നു

കളി തുടങ്ങി ന്യൂ ഇംഗ്ലണ്ട് വെറും 40 സെക്കൻഡിന് ശേഷം ടോമാസ് ചങ്കലേയിലൂടെ ഞെട്ടിക്കുന്ന ലീഡ് നേടി.എന്നിരുന്നാലും 32-ാം മിനിറ്റിൽ മെസ്സി സമനില നേടി.  മുൻ ബാഴ്‌സലോണ സഹതാരം സെർജിയോ ബുസ്‌ക്വെറ്റ്‌സിൻ്റെ ഒരു  പാസിൽ 36-കാരൻ മിയാമിയെ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മുന്നിലെത്തിച്ചു.

അവസാന ഘട്ടത്തിലും മെസ്സിയുടെ സ്വാധീനം തുടർന്നു, മിയാമിയുടെ അവസാന രണ്ട് ഗോളുകൾക്കും അദ്ദേഹം അവസരങ്ങൾ സൃഷ്ടിച്ചു.  പകരക്കാരനായ ബെഞ്ചമിൻ ക്രെമാഷി, മെസ്സിയുടെ ഒരു അസിസ്റ്റിൽ നിന്ന് ഗോൾ നേടി , മെസ്സിയുടെ മറ്റൊരു അസിസ്റ്റിലൂടെ ലൂയിസ് സുവാരസ്  മിയാമിയുടെ സ്കോറിംഗ് പൂർത്തിയാക്കി

  ഈ വിജയം മിയാമിയുടെ തുടർച്ചയായ  മൂന്നാം വിജയമാണ്.ഈ കാലയളവിൽ മെസ്സി അഞ്ച് ഗോളുകൾ നേടി. കോച്ച് ജെറാർഡോ മാർട്ടിനോ തൻ്റെ ടീമിൻ്റെ വർദ്ധിച്ചുവരുന്ന മികവിനെയും മെസ്സി ആകർഷിക്കുന്ന വലിയ ജനക്കൂട്ടത്തിന് മുന്നിൽ കളിക്കാനുള്ള അവരുടെ കഴിവിനെയും പ്രശംസിച്ചു.

ന്യൂ ഇംഗ്ലണ്ട് കോച്ച് കാലേബ് പോർട്ടർ പ്രതിരോധത്തിലെ വീഴ്ചകൾ അംഗീകരിച്ചു, അത് മെസ്സിക്ക് തൻ്റെ ഗോളുകൾ നേടാൻ അവസരങ്ങൾ നല്കി.  “അവൻ എവിടെ നിന്നോ  ഗോളുകൾ നൃഷ്ട്ടിക്കുന്നു,” പോർട്ടർ പറഞ്ഞു,”അത് അവൻ്റെ പ്രത്യേകതയാണ്   അവൻ നമ്മേ വശീകരിക്കുന്നു….”

ഗ്രൗണ്ടിൻ്റെ എല്ലാ വശങ്ങളിൽ നിന്നും മെസ്സി ഗോൾ നേടുമ്പോൾ, എംഎൽഎ സി-ൽ കണക്കാക്കേണ്ട ഒരു ശക്തിയായി ഇൻ്റർ മിയാമി മാറിക്കഴിഞ്ഞു.

Leave a Reply