ലഖ്നൗ: ബക്രീദ് ദിനത്തിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ 60 വയസ്സുകാരനായ ഇഷ് മുഹമ്മദ് അൻസാരി ആത്മഹത്യ ചെയ്ത സംഭവം പ്രദേശവാസികളെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ പെരുന്നാൾ നമസ്കാരം കഴിഞ്ഞ് വീട്ടിൽ എത്തിയതിനു പിന്നാലെയാണ് അൻസാരി ആത്മഹത്യ ചെയ്തത്
വീട്ടിന് സമീപമുള്ള കുടിലിൽ കത്തിയെടുത്ത് കഴുത്തറുത്താണ് അൻസാരി ആത്മഹത്യ ചെയ്തത്. കുടുംബാംഗങ്ങൾ നിലവിളി കേട്ട് ഓടിയെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അൻസാരി എഴുതിയ ആത്മഹത്യക്കുറിപ്പിൽ, ‘ആടിനെ അല്ലാഹുവിനായി ബലി നൽകുന്നതിന് പകരം, ഞാൻ തന്നെ ബലി അർപ്പിക്കുന്നു. എല്ലാ ജീവനും വിലപ്പെട്ടതാണ്. അല്ലാഹുവിന്റെ ദൂതന്റെ നാമത്തിൽ ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു,’ എന്നായിരുന്നു സന്ദേശം. ഈ കുറിപ്പ് കുടുംബത്തെയും നാട്ടുകാരെയും കൂടുതൽ ദു:ഖത്തിലാഴ്ത്തി.
