അടുത്തിടെ പാക്കിസ്ഥാനുമായി സമനില വഴങ്ങിയതിന് ശേഷം ഏഷ്യാ കപ്പിൽ ടീം ഇന്ത്യ ഒടുവിൽ വിജയം നേടി. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ, തിങ്കളാഴ്ച പല്ലേക്കലെയിൽ ഡിഎൽഎസ് രീതി ഉപയോഗിച്ച്, അരങ്ങേറ്റക്കാരനായ നേപ്പാളിനെതിരെ അവർ 10 വിക്കറ്റിന്റെ വിജയം നേടി.
മത്സരം രണ്ട് മണിക്കൂറോളം നീണ്ട മഴയെ തുടർന്ന് ഇന്ത്യയുടെ ബാറ്റിങ്ങിനിടയിൽ മത്സരം 23 ഓവറാക്കി ചുരുക്കി.
നേപ്പാളിനെ 48.2 ഓവറിൽ 230 റൺസിന് ഇന്ത്യ പുറത്താക്കി . പിന്നീട്, രോഹിതും ശുഭ്മാൻ ഗില്ലും ചേർന്ന് 2.1 ഓവറിൽ 17 റൺസ് നേടി ഇന്ത്യക്ക് നല്ല തുടക്കം നൽകി. എന്നിരുന്നാലും, മഴ അവരുടെ കളി തടസ്സപ്പെടുത്തി. നീണ്ട ഇടവേളയ്ക്കിടയിലും, ഗില്ലും രോഹിതും തങ്ങളുടെ വേഗത നിലനിർത്തുകയും പുതുക്കിയ വിജയലക്ഷ്യമായ 20.1 ഓവറിൽ 145 റൺസ് വിജയകരമായി പിന്തുടരുകയും ഇന്ത്യയെ സൂപ്പർ 4 ഘട്ടത്തിലേക്ക് നയിക്കുകയും ചെയ്തു.
എന്നിരുന്നാലും, നേപ്പാളിന്റെ ഇന്നിംഗ്‌സിനിടെ പല ഇന്ത്യൻ കളിക്കാരും ഗുരുതരമായ വീഴ്ച്ചകൾ വരുത്തി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ,ശ്രേയസ് അയ്യർ, വിരാട് കോഹ്‌ലി, ഇഷാൻ കിഷൻ എന്നിവർ ആദ്യ അഞ്ച് ഓവറിനുള്ളിൽ ക്യാച്ചുകൾ എടുക്കാനുള്ള മികച്ച അവസരങ്ങൾ നഷ്ടപെടുത്തി. നേപ്പാളിന്റെ ഓപ്പണിംഗ് ജോഡികളായ കുശാൽ ബുർടെൽ, ആസിഫ് ഷെയ്ഖ് എന്നിവർ ഈ അവസരങ്ങൾ മുതലെടുക്കുകയും ചെയതു.
ഇന്ത്യയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് കാര്യമായ നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണെന്ന് മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ രോഹിത് ശർമ്മ സമ്മതിച്ചു. ഒരു കളിയെ മഴ ബാധിച്ചു, അവരുടെ അവസരങ്ങൾ പരിമിതപ്പെടുത്തി. മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും, നീണ്ട ഇടവേളയ്ക്ക് ശേഷം ചില താരങ്ങൾ തിരിച്ചെത്തിയതിനെ രോഹിത് പ്രശംസിച്ചു. സൂപ്പർ ഫോറിലേക്ക് മുന്നേറുമ്പോൾ അലംഭാവം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
മറുവശത്ത്, ഈ മത്സരങ്ങളിൽ നിന്ന് വിലപ്പെട്ട അനുഭവവും പാഠങ്ങളും നേടിയെടുക്കുന്ന നേപ്പാളിന് ഒന്നാം റാങ്കുകാരായ പാക്കിസ്ഥാനോടും ഇന്ത്യയ്‌ക്കുമെതിരായ പ്രകടനത്തിൽ അഭിമാനിക്കാം.