ലോക ഫുട്ബോൾ മാറ്റിമറിക്കാനുള്ള ശ്രമത്തിൽ സൗദി ക്ലബുകൾ;ഡി ബ്രൂയ്നെയും സലാഹിനെയും സൺനിനെയും വലയിലാക്കാൻ £2 ബില്ല്യൺ ചെലവിടും.

ലോക ഫുട്ബോൾ മാറ്റിമറിക്കാൻ ഒരുങ്ങി സൗദി പ്രൊ ലീഗ് ക്ലബുകൾ  സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്കായി കാത്തിരിക്കുന്നു.മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡ് മാസ്ട്രോ കെവിൻ ഡി ബ്രൂയ്ൻ, ലിവർപൂളിന്റെ  മുഹമ്മദ് സലാഹ്, ടോട്ടൻഹാം ഹോട്ട്സ്പറിലെ ആക്രമണകാരിയായ സൺ ഹ്യൂങ്-മിൻ എന്നിവരെ അവർ ലക്ഷ്യമിടുന്നു. ഇതിനായി £2 ബില്ല്യൺ ചെലവിടാൻ തയ്യാറാകുന്നു

പ്രശസ്ത പത്രപ്രവർത്തകനായ ബെൻ ജേക്കബ്സിന്റെ അഭിപ്രായത്തിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയ്ൻ, ലിവർപൂളിന്റെ മുഹമ്മദ് സലാഹ്, ടോട്ടൻഹാം ഹോട്ട്സ്പറിലെ സൺ ഹ്യൂങ്-മിൻ എന്നിവർ സൗദി ക്ലബുകൾ ആഗ്രഹിക്കുന്ന ആക്രമണ ശേഷിയുടെ ത്രിത്വമാണ്. ഈ  ശ്രമം ലീഗിന്റെ സാമ്പത്തിക ശക്തി വർദ്ധിക്കുന്നതിനും ഫുട്ബോളിലെ ഏറ്റവും വലിയ പേരുകളെ ആകർഷിക്കാനുള്ള അതിന്റെ ആഗ്രഹങ്ങളെയും ഉയർത്തിക്കാണിക്കുന്നു.

കഴിഞ്ഞ സീസണിൽ സലാഹിനെ ലിവർപൂളിൽ നിന്ന് അകറ്റാൻ നടത്തിയ ശ്രമങ്ങളുടെ തുടർച്ചയായി ഈ റിപ്പോർട്ട് വരുന്നു, കൂടാതെ ഡി ബ്രൂയ്ൻ അവരുടെ ദീർഘകാല ലക്ഷ്യമായി കരുതപെടുന്നു. പ്രീമിയർ ലീഗിലെ തന്റെ പ്രശസ്തിയും വർദ്ധിച്ചുവരുന്ന ആഗോള ആരാധകരും കാരണം സൺ സൗദി പ്രൊ ലീഗിന്റെ ആകർഷണീയത കൂടുതൽ ശക്തിപ്പെടുത്തിയേക്കും.  ട്രാൻസ്ഫറുകളുടെ വ്യാപ്തി പുരികമുയർത്തുതെങ്കിലും, സൗദി അറേബ്യയുടെ  സമ്പത്തിക ശക്തി കുറച്ചുകാണാൻ കഴിയില്ല.

ഡി ബ്രൂയനും സലാഹും സൊണും മിഡിൽ ഈസ്റ്റൻ ഗ്രൗണ്ടുകളെ അലങ്കരിക്കുന്നതിന്റെ സാധ്യത തീർച്ചയായും ലീഗിന്റെ പ്രൊഫൈൽ ഉയർത്തുമെങ്കിലും, കുറഞ്ഞ മത്സരബലതയുള്ള ലീഗിനായി സ്ഥാപിത യൂറോപ്യൻ ക്ലബുകളെ ഉപേക്ഷിക്കാൻ അവർ തയ്യാറാണോ എന്ന ചോദ്യം നിലനിൽക്കുന്നു.

 ഡി ബ്രൂയ്നെയും സലാഹും ഫുട്ബോൾ കരിയറിന്റെ ഉയർന്ന നിലയിലാണ്, ചാമ്പ്യൻസ് ലീഗ് ഫുട്ബോളിനേക്കാൾ കുറഞ്ഞതിനൊന്നും അവർ തൃപ്തിപ്പെടില്ല. സൺ തന്റെ കരിയറിന്റെ അവസാന നാളുകളിലേക്ക് അടുക്കുമ്പോൾ, യൂറോപ്യൻ മത്സരങ്ങൾക്കും കൂടുതൽ ട്രോഫികൾ നേടാനുള്ള അവസരത്തിനും പ്രാധാന്യം നൽകിയേക്കാം.

ഈ അനിശ്ചിതത്വങ്ങൾക്കിടയിലും സൗദി പ്രൊ ലീഗിന്റെ ട്രാൻസ്ഫർ പദ്ധതികളുടെ ലക്ഷ്യം അവഗണിക്കാൻ കഴിയില്ല. വിജയിച്ചാൽ രാജ്യാന്തര ഫുട്ബോൾ ലാൻഡ്സ്കപ്പിൻ്റെ മാറ്റത്തിന് ഇത് കാരണമായേക്കാം, കൂടുതൽ താരതേജസ്സുള്ള കളിക്കാരെയും നിക്ഷേപകരെയും മിഡിൽ ഈസ്റ്റിലേക്ക് ആകർഷിക്കും.

Leave a Reply