You are currently viewing വയനാട് ഉരുൾപൊട്ടൽ: സൂചിപ്പാറയിലെ സൺറൈസ് വാലി പ്രദേശത്ത് മൃതദേഹങ്ങൾക്കായി  തിരച്ചിൽ ഊർജിതമാക്കി

വയനാട് ഉരുൾപൊട്ടൽ: സൂചിപ്പാറയിലെ സൺറൈസ് വാലി പ്രദേശത്ത് മൃതദേഹങ്ങൾക്കായി  തിരച്ചിൽ ഊർജിതമാക്കി

സൂചിപ്പാറയിലെ സൺറൈസ് വാലി പ്രദേശത്ത് മൃതദേഹങ്ങൾക്കായി അധികൃതർ വീണ്ടും തിരച്ചിൽ ആരംഭിച്ചതോടെ രക്ഷാപ്രവർത്തനം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു.  വനംവകുപ്പ് ഉദ്യോഗസ്ഥർ, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കമാൻഡോകൾ, സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 12 പേരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ ദുർഘടകരമായ ഭൂപ്രദേശത്തെക്ക്  വ്യോമസേന ഇറക്കി.  കണ്ടെടുത്ത അവശിഷ്ടങ്ങൾ കൊണ്ടുപോകാൻ ഒരു ഹെലികോപ്റ്ററും സജ്ജമാണ്.

അതേസമയം, മണ്ണിടിച്ചിലിൽ തകർന്ന മേഖലയിലുടനീളം 2,300-ലധികം പേർ ഉൾപ്പെടുന്ന വൻ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.  ഇന്നലെ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

27 അജ്ഞാത മൃതദേഹങ്ങളും 154 ഛിന്നഭിന്നമായ ശരീരഭാഗങ്ങളും ഇന്നലെ രാത്രി പുത്തുമല ശ്മശാനത്തിൽ സംസ്‌കരിച്ചു. മൃതദേഹങ്ങൾ കണ്ടെത്തി സംസ്‌കരിക്കുന്നതിനുള്ള കഠിനമായ ദൗത്യവും പുരോഗമിക്കുന്നു.  മരണസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ, ശ്മശാന സ്ഥലം വിപുലീകരിക്കുന്നതിന് കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പരിശോധിക്കുന്നുണ്ട്.

Leave a Reply