
കോഴിക്കോട്: ദേശീയപാതയിൽ തെറ്റായ ദിശയിൽ മറ്റ് റോഡ് ഉപയോക്താക്കൾക്കും യാത്രക്കാർക്കും അപകടകരമായ രീതിയിൽ ബസ് ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.

കൃതിക ബസിനെതിരെയാണ് നടപടി. പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചതിന് ബസിന് പിഴ ചുമത്തി. കുറ്റകൃത്യത്തിൽ ഏർപ്പെട്ട ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.
റോഡ് സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.