You are currently viewing അസമിൽ വീണ്ടും ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയായി

അസമിൽ വീണ്ടും ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയായി

ഹിമന്ത ബിശ്വ ശർമ്മ ഇന്ന് തുടർച്ചയായ രണ്ടാം തവണയും അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തിയിലെ ഖാനാപാര വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.

ശർമ്മയ്ക്കൊപ്പം ബിജെപിയിലെ രാമേശ്വർ തെലി, അജന്ത നിയോഗ്, അസം ഗാന പരിഷദിലെ അതുൽ ബോറ, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിലെ ചരൺ ബോറോ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജനാഥ് സിംഗ് ഉൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാരും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.

126 അംഗ അസം നിയമസഭയിൽ 102 സീറ്റുകൾ നേടി എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തി. ബിജെപി 82 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ അസം ഗാന പരിഷദും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും 10 സീറ്റുകൾ വീതം നേടി.

ഇതോടെ അസമിൽ കോൺഗ്രസേതര നേതാവായി തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയായി ഹിമന്ത ബിശ്വ ശർമ്മ മാറി.

Leave a Reply